ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെർസും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ചാന്‍സലറായി ചുമതലയേറ്റ ശേഷം മെര്‍സ് നടത്തുന്ന രണ്ടാമത്തെ യുഎസ് സന്ദര്‍ശനമാണിത്.
ഇറാനിലെ യുദ്ധം, അന്താരാഷ്ട്ര വ്യാപാര നികുതികള്‍ (Tariffs), യുക്രെയ്ന് വിഷയം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന അജണ്ടകള്‍.
കൂടാതെ ഇറാന്-ഇസ്രായേല്‍ യുദ്ധം, യുക്രെയിൻ പ്രതിസന്ധി, അന്താരാഷ്ട്ര വ്യാപാരം എന്നീ വിഷയങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ലോകം ഉറ്റുനോക്കിയ നിര്‍ണായക കൂടിക്കാഴ്ചയായിരുന്നും ഇരുവരുടേതും.
യുദ്ധം മൂലം എണ്ണവില വര്‍ധിക്കുന്നതിനെക്കുറിച്ച് മെര്‍സ് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഇറാന് വിഷയം പരിഹരിക്കപ്പെടുന്നതോടെ എണ്ണവില മുമ്പൊരിക്കലുമില്ലാത്ത വിധം കുറയുമെന്ന് ട്രംപ് ഉറപ്പുനല്‍കി.
മുന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ കുടിയേറ്റ-ഊര്‍ജ്ജ നയങ്ങളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ മെര്‍സ് മികച്ച നേതാവാണെന്നും മെര്‍ക്കലിന്റെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജര്‍മനിയെ ശരിയായ ദിശയില്‍ നയിക്കുന്ന വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി.
സന്ദര്‍ശനത്തിന്റെ പ്രാധാന്യം
ഇറാന് യുദ്ധം ആരംഭിച്ചതിന് ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യൂറോപ്യന്‍ നേതാവാണ് ഫ്രീഡ്രിഷ് മെര്‍സ്. ട്രംപും മെര്‍സും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം അമേരിക്കയും ജര്‍മനിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചര്‍ച്ചയ്ക്കൊടുവില്‍ മെര്‍സിനെ ഒരു സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മറ്റ് പല ലോകനേതാക്കളെയും അപേക്ഷിച്ച് ട്രംപുമായി മികച്ച രീതിയില്‍ സംവദിക്കാന്‍ മെര്സിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ ആധിപത്യം പ്രകടമായ ഈ കൂടിക്കാഴ്ച ജര്‍മനിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ എങ്ങനെയുള്ള പ്രതികരണമുണ്ടാക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.